മലയാളികളുടെ പ്രിയനടൻ നെടുമുടിവേണു അന്തരിച്ചു,

ദേശീയ അവാർഡ് ജേതാവും മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളുമായ നെടുമുടിവേണു അന്തരിച്ചു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉദര സംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിൽ ആയിരുന്നു. ഇന്ന് (ഒക്ടോബർ 11) രാവിലെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടി വേണു നാടക ജീവിതം ആരംഭിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും…

പ്രശസ്ത സിനിമാ സീരിയൽ നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു.

പ്രശസ്ത സിനിമാ സീരിയൽ നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു.നാടകങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളം കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. 21-ാം വയസ്സിൽ നാടക കലാകാരനായി അഭിനയജീവിതം ആരംഭിച്ച അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1995 ൽ രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. നിരവധി ടെലിവിഷൻ കോമഡി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സപ്പോർട്ടിങ്,കോമഡി വേഷങ്ങളിലൂടെ അറുപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം , വൃദ്ധൻമരെ സൂക്ഷിക്കുക്ക, വാമനപുരം ബസ് റൂട്ട് തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കോമഡി വേഷങ്ങൾ പ്രേക്ഷകർ എന്നും ഓർമിക്കുന്നവയാണ്. അഗ്രജൻ,ത്രീമെൻ ആർമി,കളമശ്ശേരിയിൽ കല്യാണ യോഗം,കീർത്തനം,ആദ്യത്തെ കൺമണി,കാക്കക്കും പൂച്ചക്കും കല്യാണം,വൃദ്ധന്മാരെ സൂക്ഷിക്കുക, സ്വപ്‌ന ലോകത്തേ ബാലഭാസ്‌കരൻ,ഹാർബർ,ഹിറ്റ്‌ലിസ്റ്റ്,സത്യഭാമയ്ക്കോരു പ്രാണായലേഖനം, ദില്ലിവാല രാജാജുമാരൻ,ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ,കല്യാണപിറ്റെന്നു, ന്യൂസ്‌പേപ്പർ…

നടൻ മേള രഘു അന്തരിച്ചു.

നടൻ മേള രഘു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.വീട്ടിൽ വച്ചുണ്ടായ പരിക്കിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. 1980 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമാ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിലെ സർക്കസ് കോമാളിയായ രഘു എന്ന നായകനായി അദ്ദേഹം അഭിനയിച്ചു. ചിത്രം റിലീസ് ചെയ്തതിന് ശേഷം അദ്ദേഹം തൻറെ പേര് പുത്തൻവേലി ശശിധരനിൽ നിന്ന് മേള രഘു എന്നാക്കി മാറ്റാൻ തീരുമാനിച്ചു. അത് പിന്നീട് അദ്ദേഹത്തിന്റെ സ്ക്രീൻ നാമമായി മാറി. പ്രേം നസീർ, ജയൻ എന്നിവരുൾപ്പെടെയുള്ള താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു കാലഘട്ടത്തിൽ ഒരു കുള്ളൻ നടനെ ഒരുനായകനായി അവതരിപ്പിച്ചതിനാൽ ചിത്രം അന്ന് പ്രധാനവാർത്തകളായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു സപ്പോർട്ടിംഗ് റോളിൽ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ മേള എന്ന സിനിമ അങ്ങനെ രഘുവിനും വഴിത്തിരിവായി. ആ…

‘ചെമ്പോസ്‌കി’ക്ക് വിവാഹവാർഷിക ആശംസ നേർന്ന് നടൻ ചെമ്പൻ വിനോദ്..

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ചെമ്പൻ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പല സിനിമകളിലും സഹനടനായും വില്ലനായും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ താരത്തിന് കഴിഞ്ഞു. അനില്‍ രാധാകൃഷ്‌ണ മേനോന്‍ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. 2018 ൽ ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. കൂടാതെ 2016 ലെ മികച്ച സ്‌പോർട്ടിങ് ആക്ടർ, 2017 ലെ മിക്കച്ച വില്ലൻ എന്നിവക്കുള്ള വനിതാ ഫിലിം അവാർഡുകളും നേടി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പൻ വിനോദ് ആയിരുന്നു. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’…

അഞ്ചിൽ ഒരാൾ തസ്കരൻ ചിത്രീകരണം ആരംഭിച്ചു.

ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദ യശങ്കർ എന്നിവർ ചേർന്നു നിർമിക്കുന്ന അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രം  സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കിട്ടരാമൻ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും  സംഭാഷണവുമെഴുതി. സിദ്ധാർഥ് രാജൻ, രൺ ജി പണിക്കർ, സലിംകുമാർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, തിരു, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അംജത് മൂസ,സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന, കലാഭവൻ സതീഷ്, മൻരാജ്, അനുറാം, നസീർ കൂത്ത്പറമ്പ്, ശ്രവണ, അംബിക, സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ്‌ തുടങ്ങിയവരഭിനയിക്കുന്നു. മണികണ്ഠൻ പി. എസ്‌. ഛായാഗ്രാഹണവും  സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു.പി. കെ. ഗോപി, പി. ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ്…

ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദ് അന്തരിച്ചു.

ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ തേന്മാവിൻ കൊമ്പത്ത്,മിന്നാരം,ചന്ദ്രലേഖ എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു. ‘തേന്മാവിൻ കൊമ്പത്ത് ‘ എന്ന ചിത്രത്തിൻറെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡിന് അർഹനായി. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കനാ കണ്ടേൻ, അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ, കാപ്പാൻ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു. മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി സിനിമകൾക്ക് വേണ്ടി അദ്ദേഹം കാമറ ചലിപ്പിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളായ കാതൽ ദേശം,നേരുക്ക് നേർ,മുതൽവൻ, വിരുമ്പികിരേൻ, ശിവാജി, തെലുങ്ക് ചിത്രമായ പുണ്യ ഭൂമി നാ ദേശം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ശിവാജിയിലൂടെ ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡിന് അർഹനാക്കി. മണിരത്നം ചിത്രമായ ‘തിരുടാ തിരുടി’ യിലെ ഗാനത്തിൻറെ ചിത്രീകരണം ലോക ശ്രദ്ധയാകർഷിച്ചു.ഹിന്ദി ചിത്രങ്ങളായ ജോഷ്,…

93-ാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു.

93-ാമത് ഓസ്കാർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ്. ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടിക്കുളള പുരസ്‌കാരം നേടി. ഡാനിയൽ കലൂയയാണ് മികച്ച സഹനടൻ. ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ പ്രകടനമാണ് ഡാനിയലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. പ്രോമിസിംഗ് യംഗ് വുമണിന്റെ രചന നിർവഹിച്ച എമറാൾഡ് ഫെന്നൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്‌ളോറിയൻ സെല്ലറും സ്വന്തമാക്കി. മറ്റ്…

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘ചതുർമുഖം’ തൽക്കാലം പിൻവലിക്കുന്നു; ചിത്രം റീ-റിലീസ് ചെയ്യുമെന്ന് മഞ്ജു വാര്യർ.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പുതിയ ചിത്രം ‘ചതുർമുഖം’ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ. ചിത്രം റീ-റിലീസ് ചെയ്യുമെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പ്രിയപ്പെട്ടവരേ,ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി.ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം.റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്. നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്.അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക സ്നേഹത്തോടെനിങ്ങളുടെ സ്വന്തംമഞ്ജുവാര്യര്‍

മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈമിൽ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ വിഷു ദിനത്തിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 14 മുതൽ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രൈം മെമ്പേഴ്സിനു ചിത്രം ഓൺലൈനിൽ കാണാം. മമ്മൂട്ടി പുരോഹിതൻറെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, ജഗദീഷ്, രമേശ് പിഷാരടി, വെങ്കിടേഷ്, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നീ ബാനറിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .

ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ‘പാതിരാ കുര്‍ബാന’.

ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’. ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കഥയും ധ്യാന്‍ശ്രീനിവാസന്റെ തന്നെയാണ്.നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ നായികമാർ പുതുമുഖങ്ങളായിരിക്കും. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് ജോസ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായംകുളം , സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ഷാന്‍ റഹ്മാന്‍, കലാസംവിധാനം അജയന്‍ മങ്ങാട്, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍,…